Tuesday, July 26, 2011

പറയി പെറ്റവര്‍...


                  പറയി പെറ്റവര്‍...
പാക്കനാര്‍ മുറം വീശി വീശി നടന്നു..വേനലില്‍ നിള ഒരു തെളി നീരാണ്..
ചാലിട്ടൊഴുകുന്ന കുളിര്‍മയുടെ കൈത്തോടുകള്‍ ...
ഒമ്പത് മുറവും കൊടുത്തു കഴിഞ്ഞു ..ഇനിയൊന്നു കൂടി ബാക്കിയാണ്..
അത് കൊടുത്തു പണം വാങ്ങി  പശിക്കരി വാങ്ങി നിള മുറിച്ചു കടന്നു 
കാളിയെ  കാണണം..ഇല ചീന്തില്‍ മാംസവും  മദ്യവും നേദിക്കണം ..
 പാക്കനാര്‍ ചരിത്രം മുറിച്ചു കടന്നു..പാക്കനാര്‍ നിള മുറിച്ചു കടന്നു
പാക്കനാര്‍ തറയില്‍ കാഞ്ഞിരമരം കയ്ക്കാതെ മധുരമാര്‍ന്നു  നിന്നു
തച്ചന്‍ ഉളി മൂര്‍ച്ച കൂട്ടി കൊണ്ടിരുന്നു..അറ്റ് വീഴ്ത്താ നൊരു ശിരസ്സ്‌ ...
അഗ്നി ഹോത്രി  ത്താലമെടുക്കനാകാതെ തേവരെ വന്ദിച്ചു നിന്നു..
തൃത്താല ക്കടവില്‍ നദി  വഴി മാറി വരണ്ട കുറ്റി കടവതെത്തി..
കണ്ണനൂര്‍ കയതിന്നരുകില്‍  കോഴിപ്പരല്‍ കുന്നുകൂടുന്നു..
നിളക്കക്കരെ  ഭ്രാന്തന്‍  കല്ലുരുട്ടി കയറ്റുകയാണ്.... 
ചുടലക്കാളി  തോറ്റു പിന്മാറി ..പിന്നെ പാക്കനാര്‍ തറയില്‍ 
 കാത്തിരിക്കുന്ന ഇലക്കീറിലേക്ക് ..പാക്കനാര്‍ കാളിയെ കാത്തിരിക്കുകയാണ്..
ശ്രീദുര്‍ഗ്ഗ യെ വന്ദിച്ചു അഗ്നിഹോത്രി ജപത്തിലാണ്..
ഭ്രാന്തന്റെ മുന്നില്‍ കുന്നിന്‍ മുകളില്‍ ദുര്‍ഗയെത്തി..
പാക്കനാര്‍ നിള മുറിച്ചു കടന്നു, അക്കരെ കടവില്‍ കാത്തിരിപ്പാണ് കാളി..
ഒമ്പത് മുറവും കൊടുത്തു കഴിഞ്ഞു ..ഇനിയൊന്നു കൂടി ബാക്കിയാണ്..
ഒരുള്‍ ചിരിയോടെ പാക്കനാര്‍ ഒന്‍പതു മുറവും വെറുതെ കൊടുക്കുന്നു...
ഒന്ന്‌ കൂടി ബാക്കിയാണ്..ആളെ ക്കൊല്ലി പണക്കിഴിയില്‍ നിന്നും 
പാക്കനാര്‍ ഒഴിഞ്ഞു മാറി ,.ഒരുള്‍ ചിരിയോടെ..
 പാക്കനാര്‍ ഒന്‍പതു മുറവും വെറുതെ കൊടുക്കുന്നു...
ഭ്രാന്തന്‍ കല്ലുരുട്ടി കയറ്റുകയാണ്‌..മോളിലെത്തിയാല്‍ താഴെയിടണം
പിന്നെ കൈക്കൊട്ടി ചിരിക്കണം,.കാളി കാത്തിരിപ്പാണ്....
ചുടല കളത്തില്‍ ഒത്തു കൂടണം..മന്ത് കാലൊന്നു മാറ്റി മാറ്റി കളിക്കണം.
തച്ചന്‍ മുഴക്കോല്‍ പടിമേല്‍ വെച്ചു പിന്മാറി,.വീതുളി കല്ത്തറയില്‍ ഒളിച്ചു വെച്ചു..
പന്നിയൂരമ്പലം പണിമുടിയില്ല.അറ്റ് വീണ ഒരു ശിരസ്സ്‌ പിന്‍വിളി വിളിക്കുന്നു..
അഗ്നിഹോത്രി യാഗത്തിന്റെ തിരക്കിലാണ്..നൂറ്റൊന്നു തികയണം..
ദുര്‍ഗയും കാളിയും നൈവേദ്യം കാത്തിരിപ്പാണ്..
നിള മുറിച്ചു കടക്കണം..നിറഞ്ഞ നിളയും വരണ്ട നിളയും..
ഒരു പറച്ചി തള്ള മക്കളെ തേടുകയാണ്..വരരുചി വായ കീറുന്നു..
വഴിയോരങ്ങളിലൂടെ ഒരമ്മയുടെ രോദനം മക്കളെ തേടുന്നു..
ഒരു നീണ്ട നിലവിളി..നിള മുറിച്ചു കടക്കുന്നു....... 
                  .                         .  ബിപിന്‍ ആറങ്ങോട്ടുകര .

3 comments: